ന്യൂഡൽഹി:ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തു.
അതേസമയം, ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. പത്ത് പേർ മരിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധോളി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവർ പ്രോജക്ട് തകർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.