കോഴിക്കോട്: മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം.
തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്ന് കരുതുന്നു.
എളമ്പലേരി റെയിൻകണ്ട്രി വില്ലയുടെ എക്സ്പ്ലോർ വയനാട് ടെന്റ് പാക്കേജിന്റെ ഭാഗമായാണ് ഷഹാനയും ബന്ധവും സുഹൃത്തും വിനോദസഞ്ചാരത്തിനു എത്തിയത്. റിസോർട്ട് വളപ്പിലെ ടെന്റിൽനിന്നു അത്താഴം കഴിച്ചു പുറത്തിറങ്ങവേയാണ് ഷഹാന കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തി നിടെ ആന തുമ്പിക്കൈയ്ക്കു അടിച്ചുവീഴ്ത്തുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അധ്യാപികയാണ് ഇവർ. കോഴിക്കോട് ഫാറൂഖ് കോളജിൽ അധ്യാപികയായിരു ന്നു.മധ്യപ്രദേശ് സർവകലാശാലയിൽ സൈക്കോളജി ഗവേഷണ വിദ്യാർഥിനിയുമാണ് ഷഹാന.
നിഷാദ് ശോഭനൻ
January 25, 2021 at 12:31 pm
ഈ മരണത്തിൽ ഒന്നാം പ്രതി വനം വകുപ്പ്… ആന താരകളിൽ ടെൻഡ് കെട്ടി ഉള്ള സഹസിക ടുറിസം കിമ്പളം മേടിച്ചു ഒത്താശ ചെയുന്ന വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്യൂ… കാട്ടിലെ ജീവികളെ ജീവിക്കാൻ അനുവദിക്കുക