Breaking News

വലിയ കാറും ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിനാണ്?, വിമര്‍ശനവുമായി ‌ ടി പത്മനാഭൻ

വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനോടാണ് ടി പത്മനാഭന്‍ വിമര്‍ശനം രേഖപ്പെടുത്തിയത്.

വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഇരുവരും പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എം സി ജോസഫൈനെ അറിയിക്കുമെന്നും പറഞ്ഞു. അതേസമയം ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് പി ജയരാജന്‍ പ്രതികരിക്കാന്‍ തയാറായില്ല.

അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി എം സി ജോസഫൈന്‍ രംഗത്തെത്തി. ‘വൃദ്ധയെ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ല. വിളിച്ചയാളുടെ സംസാരത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. മാദ്ധ്യമങ്ങള്‍ സംഭവം പെരുപ്പിച്ച്‌ കാട്ടുകായിരുന്നു എന്നായിരുന്നു ജോസഫൈന്‍ പറയുന്നത്.

 

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന്‍ മുന്നില്‍ ഹാജരാകരണമെന്ന് എംസി ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചതാണ് വിവാദമായത്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനുനേരെ ജോസഫൈന്‍ ശകാരവര്‍ഷം നടത്തുകയും ചെയ്തു. അധിക്ഷേപിച്ച്‌ സംസാരിക്കുന്ന ജോസഫൈന്റെ ഫോണ്‍സംഭാഷണം കഴിഞ്ഞദിവസമാണ് പുറത്തുന്നത്. പത്തനംതിട്ട സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റാണ് ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷനെ സമീപിച്ചത്.

 

87 വയസുള്ള വൃദ്ധ എന്തിനാണ് വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപമെന്ന് ബന്ധു പറയുന്നു. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്നും ജോസഫൈന്‍ ഇയാളോട് പറയുന്നതും ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാണ്. ഇതോടെ പലകോണുകളില്‍ നിന്നും ജോസഫൈനെതിരെ വിമര്‍ശനമുയര്‍ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top