ഗാബ:ഇന്ത്യ-ഓസ്ട്രേലിയ അവസാന ടെസ്റ്റിൽ ആദ്യ ദിവസം അവസാനിക്കുമ്പോൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എടുത്തിട്ടുണ്ട്. 108 റൺസ് നേടിയ മർനസ് ലബുഷെയ്നാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (1), മാർക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവരാണ് വിക്കറ്റ് കോളത്തിൽ ഇടം നേടിയത്. വാർണറിനെ സിറാജ് രോഹിതിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ഹാരിസ് ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ വാഷിംഗ്ടൺ സുന്ദറുടെ കൈകളിൽ അവസാനിച്ചു. താക്കൂറിൻ്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.