കോട്ടയം:സിസ്റ്റർ അഭയ കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അഭയയുടെ അദ്ധ്യാപിക ത്രേസ്യാമ്മ. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ബിസിഎം കോളജിലെ മലയാളം അദ്ധ്യാപികയായിരുന്നു ത്രേസ്യാമ്മ. അഭയയുടെ മരണം അറിഞ്ഞ് കോണ്‍വന്റിലേക്ക് ആദ്യമെത്തിയവരില്‍ ഒരാള്‍ ത്യേസ്യാമ്മയായിരുന്നു. ഈ സമയം കേസിലെ പ്രതിയായ ഫാ ജോസ് പുതൃക്കയില്‍ കോണ്‍വന്റിലുണ്ടായിരുന്നതായി അദ്ധ്യാപിക നേരത്തെ പറഞ്ഞിരുന്നു. അഭയയുടേത് കൊലപാതകം തന്നെയാണെന്നാണ് ത്രേസ്യാമ്മ ഉറച്ചുവിശ്വസിക്കുന്നത്. 133 സാക്ഷികളുണ്ടായിരുന്ന കേസില്‍ ഭൂരിഭാഗംപേരും മൊഴിമാറ്റിയിരുന്നെങ്കിലും അദ്ധ്യാപിക മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു