മലപ്പുറം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് വിജയം.
ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുൻ പഞ്ചായത്ത് അംഗവും നിലവിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
നിലമ്പൂര്‍ നഗരസഭയും എല്‍ഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളില്‍ മാത്രമാണ് ജയിക്കാനായത്. ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു.
മുസ്ലിംലീഗിന് നഗരസഭയില്‍ ഒരു സീറ്റുപോലും ഇത്തവണ ലഭിച്ചില്ല. കഴിഞ്ഞതവണ ഒമ്പതിടങ്ങളില്‍ ലീഗ് ജയിച്ചിരുന്നു. ആര്യാടന്‍മാരുടെ സ്വന്തം തട്ടകം ഇനി ഇടതുപക്ഷത്തിന് സ്വന്തമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പ്രതികരിച്ചു.
2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യുഡിഎഫാണ് ഭരിച്ചിരുന്നത്. ആ കുത്തകയാണ് എല്‍ഡിഎഫ് ഇത്തവണ തകര്‍ത്തിരിക്കുന്നത്. കഴിഞ്ഞതവണത്തെ സീറ്റ്‌നില: യുഡിഎഫ് – 21, എല്‍ഡിഎഫ്- 4, ബിജെപി-0, മറ്റുള്ളവര്‍-8.
മലപ്പുറത്ത് യുഡിഎഫിനാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്-25, എൽഡിഎഫ്-7 എന്നിങ്ങനെയാണ് ലീഡ് നില. മുനിസിപ്പാലിറ്റിയിലും യുഡിഎഫിന് തന്നെയാണ് മു്‌നനേറ്റം. യുഡിഎഫ്-9, എൽഡിഎഫ്-2. ഗ്രാമപഞ്ചായത്ത് : യുഡിഎഫ്-70, എൽഡിഎഫ്-19.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)