തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തലിനെ തുടർന്നാണ് നീക്കം.
സി എം രവീന്ദ്രന് കടുത്ത തലവേദനയും, ക്ഷീണവുമുണ്ട്. തലച്ചോറിൻ്റെ എം.ആർ.ഐ സ്കാൻ എടുക്കണമെന്നും വിശദ പരിശോധനകൾക്ക് ശേഷം മാത്രം ഡിസ്ചാർജ് ചെയ്യുകയുള്ളു എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
ഇന്നലെയാണ് സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൊവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം.
ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്‍റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്.