ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുട രുന്നു. മഴക്കെടുതിയിൽ ഇതുവരെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിൻറെ ഭിത്തി ഇടിഞ്ഞുവീണ് ആണ് ഒരാൾ മരിച്ചത്. തിരുവള്ളൂർ സ്വദേശി രാജാ ആണ് മരിച്ചത്. അതേസമയം നിവാർ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഐ എം ഡി ഡയറക്ടർ അറിയിച്ചു.
നിവാർ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടി. പൊതു ഗതാഗത സർവീസും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ ചെന്നൈയിൽ നിന്നുള്ള 27 ട്രെയിനുകൾ കൂടി ദക്ഷിണ റെയിൽവേ റദ്ദാക്കി. 12 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ പ്രത്യേക കൺട്രോൾ റൂമും തുറന്നു.