തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ബാര്‍ കോഴ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ബാർകോഴയിൽ തൻ്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് തന്നോട് അഭ്യര്‍ഥിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇപ്പോള്‍ അവര്‍ തന്നെ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബിജുരമേശ് ആരോപിച്ചു.
കെ. എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതിന് ശേഷമാണ് ബാര്‍കോഴ കേസ് അവസാനിച്ചത്. വിജിലന്‍സില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും ബിജു രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം പ്രഹസനമാകുമെന്നും ബിജു രമേശ് പറഞ്ഞു.നേരത്തേ രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേന്ന് ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെ വിളിച്ചിരുന്നതായും ബിജുരമേശ് വെളിപ്പെടുത്തി.