തിരുവനന്തപുരം: സ്വപ്ന സുരേഷിേന്തെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയില്‍ വകുപ്പ് മേധാവിക്ക് നൽകിയ കത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. ബെഹ്റയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി പറഞ്ഞതായുള്ള സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിേന്റതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.
തന്‍െറ മൊഴി കൃത്യമായി വായിച്ചുനോക്കാന്‍ പോലും അനുവദിച്ചില്ലെന്ന് സ്വപ്ന പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞെന്നും ഈ ആവശ്യം ഉന്നയിച്ച് അവര്‍ വീണ്ടും ജയിലില്‍ വരുമെന്നാണ് മനസ്സിലാക്കുന്നതെന്നും പറയുന്നു. എന്നാല്‍, ഇത് ആരോടാണ് പറയുന്നതെന്ന കാര്യം വ്യക്തമല്ല.