പട്ന: ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അന്തിമഫലം വൈകും. അന്തിമഫലം രാത്രിയോടെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അന്തിമഫലം പുറത്തുവരാൻ അർദ്ധരാത്രി വരെ കാത്തിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ മണ്ഡലങ്ങളിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പലയിടത്തും മാറി മറിഞ്ഞാണ് ലീഡ് പോയിക്കൊണ്ടിരിക്കുന്നത്. ഇതുവരെ 62.5 ശതമാനം വോട്ടുകൾ എണ്ണിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.169 സീറ്റില്‍ ഫലം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്.85 സീറ്റിൽ എൻഡിഎ, 79 സീറ്റിൽ മഹാസഖ്യം, മറ്റുള്ളവർ 5 എന്നിങ്ങനെയാണ് വിജയം. ഇടതുപാർട്ടികൾ 13 സീറ്റിൽ ലീഡ്. 5 സീറ്റിൽ വിജയിച്ചു.
അതേസമയം 84 സീറ്റുകളിൽ മുന്നിലെന്ന് ആർജെഡി അവകാശപ്പെടുന്നു. ഒവൈസിയുടെ പാർട്ടിക്ക് അഞ്ചിടത്ത് ലീഡ്. ലീഡ് നിലയിൽ ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷി.