അബുദാബി:ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ ഒമ്ബത് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്. നിര്‍ണായക മത്സരത്തിനിറങ്ങിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ ചെന്നൈ 7 പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു
ഓപണര്‍മാരായ റിതുരാജ് ഗെയ്ക്ക് വാദിന്റെയും ഡുപ്ലസിയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഡുപ്ലസി 34 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 48 റണ്‍സെടുത്തു പുറത്തായി. ഗെയ്ക്ക് വാദ് 49 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്നു.
ഡുപ്ലെസി 34 പന്തില്‍ 48 റണ്‍സെടുത്തു പുറത്തായി. അമ്ബട്ടി റായിഡു 30 റണ്‍സെടുതത്ു
നേരത്തെ ദീപക് ഹൂഡയുടെ മിന്നല്‍ ബാറ്റിംഗാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോള്‍ ഹൂഡ അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. 30 പന്തില്‍ നാല് സിക്‌സും 3 ഫോറും സഹിതം 62 റണ്‍സാണ് ഹൂഡ അടിച്ചുകൂട്ടിയത്.
കെ എല്‍ രാഹുല്‍ 29 റണ്‍സും മായങ്ക് അഗര്‍വാള്‍ 26 റണ്‍സുമെടുത്തു. തോല്‍വിയോടെ പഞ്ചാബ് 12 പോയിന്റില്‍ തന്നെ കഴിയേണ്ടി വരും. ഇതോടെ പഞ്ചാബിൻ്റെ പ്ലേ ഓഫ് സാധ്യതകൾക്കു മങ്ങലേറ്റു.