ലക്നൗ:ഹത്‌റാസില്‍ കൊല്ലപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസ് വാദം തള്ളി ഫോറന്‍സിക് പരിശോധന അടിസ്ഥാനമാക്കിയുള്ള മെഡിക്കോ ലീഗൽ അനാലിസിസ്. ഫോറന്‍സിക് വിദഗ്ധര്‍ സെപ്റ്റംബര്‍ 22ന് നടത്തിയ പരിശോധനയുടെ ഫലത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിണ്ടെന്ന് വ്യക്തമാക്കുന്നത്. ‘ ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങള്‍’ ശരീരത്തിലുണ്ടെന്നും ‘പെനട്രേഷന്‍’ നടന്നിട്ടുണ്ടെന്നുമാണ് മെഡിക്കോലീഗല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പൊലീസിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു.
യുവതിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന് കുടുംബം വ്യക്തമാക്കി. ‘ യുവതിയുടെ മൃതദേഹം തന്നെയാണോ പൊലീസ് സംസ്‌കരിച്ചത് എന്ന് ഉറപ്പില്ല. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്. അല്ലാതെ ഞങ്ങള്‍ക്ക് നീതി കിട്ടിയതു കൊണ്ടല്ല. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
.