ന്യൂഡൽഹി: എല്ലാ തരത്തിലുമുള്ള ഉള്ളികളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വില വര്‍ധിച്ചതും ആഭ്യന്തര വിപണയില്‍ ഉള്ളിയുടെ അപര്യാപ്തതയുമാണ് കയറ്റുമതി നിരോധനത്തിന് കാരണം. 2019-2020 വര്‍ഷത്തില്‍ 440 മില്ല്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യ നടത്തിയിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നത്.
കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുന്നതാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.