ഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ സുപ്രീം കോടതി വിധി. ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി തള്ളിയാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റീസുമാരായ അശോക് ഭൂഷണ്, ബി.ആര്. ഗവായ്, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്.
പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഛത്തീസ്ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് ഹര്‍ജിക്കാര്‍. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഹര്‍ജിയില്‍ ചേര്‍ന്നിരുന്നു.
ഓഗസ്റ്റ് 17ന് ജസ്റ്റീസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. ഇതിന് എതിരെയാണ് ആറ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും റിവ്യു ഹര്‍ജി സമര്‍പ്പിച്ചത്. കോവിഡ് സമയത്തും ജീവിതം മുന്പോട്ട് പോകേണ്ടതുണ്ടെന്നാണ് പരീക്ഷയ്ക്ക് അനുമതി നല്കി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.