വാഷിങ്ടൻ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിത് ജസ്‌രാജ്(90) അന്തരിച്ചു. യുഎസിലെ ന്യൂജേഴ്സിയിലായിരുന്നു അന്ത്യം. പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
മേവാതി ഘരാനയിലെ അതുല്യ ഗായകനായ ജസ് രാജ് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു.
ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്ബര്യമുള്ള കുടുംബത്തില്‍ 1930ലാണ് ജനിച്ചത്. പിതാവ് അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ജസ് രാജിന് നാലുവയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അന്നേ ദിവസം അദ്ദേഹം അവസാനത്തെ നൈസാമിന്റെ ദര്‍ബാറിലെ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുത്തു.
അച്ഛന്റെ കീഴില്‍ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു.
സംഗീത രംഗത്ത് നിരവധി പുതിയ നവീനതകള്‍ പരീക്ഷിച്ച ജസ്‌രാജ് ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകള്‍ നല്‍കി. ആണ്‍ പെണ്‍ ഗായകര്‍ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. പൂനയിലെ സംഗീതാരാധകര്‍ ഇതിനെ ജസ്‌രംഗി എന്നു പേരിട്ട് വിളിക്കുന്നു.