ന്യൂഡൽഹി: വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണ്, അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ബിജെപി നേതാക്കളെ ഫേസ്ബുക്കിന് പേടിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
അതേസമയം രാഹുലിന് മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടിയിലുള്ളവരെ സ്വാധീനിക്കാന്‍ കഴിയാത്തവരാണ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി.
അതേസമയം വിദ്വേഷ പ്രസംഗങ്ങളെ എതിര്‍ക്കുന്നുവെന്നും ആരുടേയും രാഷ്ട്രീയം നോക്കാതെ ആഗോളനയങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഫേസ്ബുക്ക് ഔദ്യോഗിക വക്താവ്. ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഇടമൊരുക്കുന്നെന്ന വാദത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അക്രമത്തെയും വിദ്വേഷ പ്രസംഗത്തെയും ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഞങ്ങള്‍ ഈ നയം സ്വീകരിച്ചിരിക്കുന്നത് ആഗോളമായാണ്. അത് ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല,’ ഫേസ്ബുക്ക് വക്താവ് പറഞ്ഞു.