തിരുവനന്തപുരം: ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയമം അനുശാസിക്കുന്ന വിധത്തിലാണ് നടപടികളെന്നാണ് പൊലീസിന്റെ വിശദീകരണം. വിവര ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് സുപ്രിംകോടതി വിധികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം
കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിന് നല്‍കിയത് വിവാദമായതിന് പിന്നാലെയാണ്, രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.