തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഭവനനിർമാണത്തിന് റെഡ് ക്രസന്റിനെ ഏൽപ്പിച്ച നടപടി വിവാദമായ പഞ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘വേണ്ടത് വിവാദമല്ല വികസനം’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം.
ജീവകാരുണ്യ പ്രവർത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിൽ അവരുടെ ചെലവിൽ വീട് നിർമിച്ചു നൽകുന്ന പദ്ധതി വടക്കാഞ്ചേരിയിൽ നടപ്പാക്കിവരികയാണ്. വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചതിൽ സർക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്ക് മാത്രമാണെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു.
റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീർത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സർക്കാരിനുമേൽ കരിതേച്ചാൽ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവുമെന്നും കോടിയേരി ആരോപിക്കുന്നു.