വെംബ്ലി:ചെല്‍സിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ് എഫ്.എ കപ്പിൽ ആഴ്സണലിന്റെ മുത്തം. എംറിക് ഒബുമെയാങ്ങിന്റെ ഇരട്ടഗോളുകളുടെ ചിറകിലേറിയാണ് തങ്ങളുടെ 14ാം എഫ്.എ കപ്പ് കിരീടം ആഴ്‌സണല്‍ സ്വന്തമാക്കിയത്.
അഞ്ചാം മിനുട്ടില്‍ തന്നെ ക്രിസ്ത്യന് പുലിസിച്ചിന്റെ ഗോളില്‍ മുന്നിലെത്തിയ ചെല്‍സി ശുഭപ്രതീക്ഷയോടെയാണ് പന്തുതട്ടിത്തുടങ്ങിയത്. എന്നാല്‍ 28ാം മിനുട്ടില്‍ വീണുകിട്ടിയ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഒബമെയോങ്ങ് ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചു. പ്രീമിയര്‍ ലീഗിലെ മിന്നുംഫോം തുടര്‍ന്ന ഒബമെയോങ്ങ് 67ാം മിനുട്ടിലെ ഗോളിലൂടെ ആഴ്സണലിനെ മുന്നിലെത്തിക്കുകയായിരുന്നു.
പരുക്കന്‍ കളി പുറത്തെടുത്ത ചെല്‍സിയുടെ അഞ്ചുതാരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു. രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ചെല്‍സിയുടെ മാറ്റി െകാവാറ്റിച് കളിയുടെ 73ാം മിനിട്ടില്‍ ചുവപ്പുകാര്‍ഡ് പുറത്തായതും ചെല്‍സിക്ക് വിനയായി