ഫ്ലോറിഡ: ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് മെറിൻ പൊലീസിന് മരണ മൊഴി നൽകിയിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഫിലിപ് മാത്യുവാണ് തന്നെ ആക്രമിച്ചത് എന്ന് മെറിൻ പൊലീസിനോട് പറഞ്ഞതായാണ് മയാമിയിലെ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആക്രമിച്ചത് ആരാണെന്ന് മെറിൻ പൊലീസിനോട് വ്യക്തമാക്കിയത്.
17 തവണ മെറിനെ കുത്തിയ ഫിലിപ് മെറിൻ്റെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്തു.
കത്തികൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിലാണ് ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് ഫിലിപ്പിനെ കണ്ടെത്തിയത്. 2018ൽ മെറിനെ കൊന്ന് സ്വയം ജീവനൊടുക്കുമെന്ന് ഫിലിപ്പ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും, ഇതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു എന്നും വാർത്തകൾ ഉണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)