ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ഭർത്താവ് ഫിലിപ് മാത്യുവാണ് പിടിയിലായത്.
സംഭവ ശേഷം രക്ഷപെട്ട ഭർത്താവ് ഫിലിപ് മാത്യുവിനെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി പരിക്കേൽപ്പിച്ച നിലയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് മെറിൻ ജോയി (28) കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ പാർക്കിംഗിൽ എത്തിയപ്പോഴായിരുന്നു സംഭവം. കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം മെറിൻ്റെ ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റി പ്രതി.
രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞ് ജീവിക്കുകയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിയാണ് മെറിൻ. ഇവർക്ക് രണ്ട് വയസുള്ള മകളുണ്ട്.