കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മയാണ് മരിച്ചത്. 85 വയസ്സായിരുന്നു. ഇന്നലെയാണ് ഇവരുടെ മരണം സംഭവിച്ചത്. ഇവരുടെ മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വർഗ്ഗീസിൻ്റെ മരിണവും കോവിഡ് ബാധിച്ചാണ്. 60 വയസ്സായിരുന്നു. ഇവർ കിടപ്പുരോഗി ആയിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
പാറശാല സ്വവദേശിനി തങ്കമ്മയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്. 82 വയസ്സായിരുന്നു.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.
മലപ്പുറത്ത് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇർഷാദലിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് നെഗറ്റീവ് ആയ ശേഷം വിദേശത്തു നിന്നും നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.