കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ആറോളം പേർ പെൺകുട്ടിയെ ദുരുപയോഗം ചെയ്തു. ഇതിൽ നാല് പേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.
പെൺകുട്ടിയെ ഗർഭ ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.