തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
സമ്പർക്കം വഴി 144 പേർക്ക് രോഗം.
രണ്ട് മരണം ഇന്ന് ഉണ്ടായി.കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.
ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4
ചികിത്സയില്‍ കഴിയുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ 140 പേര് വിദേശത്ത് നിന്നും 64 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നും 144 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തീരദേശത്ത് പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്ബര്‍ക്കവും രോഗബാധയും കണ്ടെത്താന്‍ ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവര്‍ധന തോത് കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂന്തുറയില്‍ ഇന്നലെ കണ്ടത് ജനങ്ങളുടെ ഉയര്‍ന്ന ബോധമാണെന്നും അവരെ ഹാര്‍ദ്ദമായി അഭിവാദ്യം ചെയ്യുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180594 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 713 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.