കൊച്ചി: ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കുകയാണ് സംവിധായിക വിധു. സ്റ്റാൻഡ് അപ്പിൻ്റെ തിരക്കഥ പാർവതിക്ക് വായിക്കാൻ കൊടുത്ത് കാത്തിരുന്നിട്ടും അവർ ആറ് മാസത്തോളം അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് വിധു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. സിനിമക്ക് നിർമാതാവിനെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി ഒടുവിലാണ് ആൻ്റോ ജോസഫും ബി ഉണ്ണികൃഷണനും സിനിമയുടെ ഭാഗമാവുന്നത്. താനറിയുന്ന ഉണ്ണികൃഷണൻ ഒരു കൊലപാതകിയോ അക്രമിയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലിടപെട്ടതിൻ്റെ പേരിൽ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴിൽ എടുക്കാൻ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു എന്നും വിധു കുറിച്ചു. ദിലീപിനെ ജയിലിൽ പോയി പലതവണ സന്ദർശിച്ച സിദ്ദിക്കിനൊപ്പം ഉയരെയിൽ പാർവതി അഭിനയിച്ചതിനെപ്പറ്റി ഡബ്ല്യുസിസി വിശദീകരണം ചോദിച്ചിരുന്നോ എന്നും വിധു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു
നടി പാർവതിയ്ക്കെതിരെ വിധു വിൻസെന്റ്; രാജിക്കത്ത് പുറത്തുവിട്ടു
By
July 6, 2020 12:40 pm