Breaking News

കോട്ടയത്ത് കണ്ടെത്തിയത് വൈക്കം സ്വദേശിയുടെ അസ്ഥികൂടം

കോട്ടയം: നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിന് കുടവെച്ചൂരില്‍ നിന്ന് കാണാതായ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23) വിന്റേതാണ് മൃതദേഹാവശിഷ്ടം. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ ഉടനെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ജൂണ്‍ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു.

രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തകുളത്തിന് സമീപം വെച്ച്‌ ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായി.

പിന്നീട് വിവരം ഒന്നുമില്ലായിരുന്നു. രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാല് പേര്‍ ജിഷ്ണുവിനെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം ഇന്നലെ കണ്ടെത്തിയത്. മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. തുടര്‍ന്ന് അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top