പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ചേർപ്പുങ്കൽ കടവിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്നു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറക്കി വിട്ടത്. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. ഇന്നലെ ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തി.
എം ജി സർവകലാശാലയുടെ ബികോം പരീക്ഷക്ക് പ്രൈവറ്റ് രജിസ്ട്രേഷനിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു അഞ്ജു. മകൾ ഒരിക്കലും കോപ്പിയടിക്കില്ലെന്നും മരണത്തിൽ കോളേജ് പ്രിൻസിപ്പാളിന്റെ പങ്ക് അന്വേഷിക്കണമെന്നും പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു.