കൊച്ചി :ഇളവുകൾ അനുവദിച്ചെങ്കിലും എറണാകുളം ‐ അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അതിരൂപതയിലെ അധികാരികളുടെ ചർച്ചയിലാണ് തീരുമാനം. കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
യാക്കോബായ സഭയുടെ കൊല്ലം,നിരണം ഭദ്രാസന ങ്ങളിലെ പള്ളികൾ ജൂൺ 30 നെ തുറക്കൂ എന്നും അറിയിച്ചിട്ടുണ്ട്.