മലപ്പുറം: മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണ്
കേസ്. മലപ്പുറം ജില്ലയെ അപമാനിച്ചെന്നായിരുന്നു ആറുപേരുടെ പരാതി. എല്ലാ പരാതികളും സമാന സ്വഭാവ ത്തിലുള്ളതായതിനാല് ഐപിസി 153 ചുമത്തി ഒറ്റ എഫ്ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മേനകാ ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ വെബ്സൈറ്റ് രാവിലെ ഹാക്ക് ചെയ്തിരുന്നു. കേരള സൈബർ വാരിയേഴ്സാണ് സൈറ്റ് ഹാക്ക് ചെയ്തത്. വാര്‍ത്തയില്‍ വ്യക്തത വന്നിട്ടും വിദ്വേഷ പരാമര്‍ശം തിരുത്താത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. മേനകഗാന്ധിയുടെ വർഗീയ അജണ്ട മനസിലാക്കാനുള്ള ബുദ്ധി തങ്ങൾക്കുണ്ടെന്നും മലപ്പുറത്തിന്റെ മതമൈത്രിയെ തകർക്കാമെന്നത് വ്യാമോഹമാണെന്നും സൈറ്റ് ഹാക്ക് ചെയ്ത് കേരള വാരിയേഴ്സ് കുറിച്ചിട്ടുണ്ട്.