തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സ്വകാര്യബസ്സുകൾ നിരത്തിലിറങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും ഇടുക്കിയിലും പാലക്കാടും സ്വകാര്യ ബസുകൾ ഓടി ത്തുടങ്ങി. തൃശ്ശൂരിൽ 85 സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്.
കോഴിക്കോട് ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾക്ക് നേരെ രാത്രി ആക്രമണമുണ്ടായി.കോഴിക്കോട്- അരീക്കോട്- മഞ്ചേരി റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കൊച്ചിയിൽ ഹൈക്കോർട്ട്,ഇടപ്പള്ളി,ചോറ്റാനിക്കര എന്നിവടങ്ങളിലേക്കും അങ്കമാലി, കോലഞ്ചേരി,പെരുമ്പാവൂർ എന്നിവടങ്ങളിലേക്കും സ്വകാര്യ ബസ് സർവീസ് ഉണ്ടായിരുന്നു.
കോഴിക്കോട് ചില റൂട്ടുകളിൽ 3 ചാൽ ഓടിയിട്ടും 300 രൂപ മാത്രം കളക്ഷൻ കിട്ടിയിട്ടുള്ളത് ആളുകൾ പുറത്തിറങ്ങി തുടങ്ങത്തത് ബാധിക്കുന്നതായി ചില കണ്ടക്ടർമാർ പറഞ്ഞു.