പോണ്ടിച്ചേരി സര്‍ക്കാര്‍ മദ്യം വാങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവര്‍ക്ക് ഇനി മാഹിയില്‍ നിന്ന് മദ്യം കിട്ടില്ല. കൊവിഡിന്‍്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടര്‍ന്നേക്കുമെന്നാണ് സൂചന. മാഹിയില്‍ നിന്ന് മാഹി സ്വദേശികളല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ ഇതോടെ പറ്റാതാവും.
മാഹി സ്വദേശികള്‍ക്ക് മാത്രമേ മദ്യം നല്‍കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഉത്തരവിറക്കി. മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെ മദ്യം വാങ്ങാന്‍ മാഹിയിലെത്തുന്നവര്‍ക്ക് തിരിച്ചടിയാണ്.
ദിവസം 50 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് മാഹിയില്‍ നടക്കാറ്.
കേരളത്തില്‍ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കള്‍. ആധാര്‍ നിര്‍ബന്ധമാക്കിയതോടെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നില്‍ മദ്യത്തിന്‍്റെ വാതില്‍ മാഹി അടച്ചു. ഇത് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാന്ന് മാഹി സ്വദേശികള്‍.
ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് മാഹി. ഫ്രഞ്ച് കോളനിയായിരുന്നത് മുതല്‍ മദ്യ പെരുമ കൂടി മാഹിക്കൊപ്പം ചേര്‍ത്തുവെച്ചിരുന്നു. ജനസംഖ്യ നാല്‍പ്പത്താറായിരം. ഇതില്‍ പകുതിയോളം സ്ത്രീകള്‍. പിന്നെ 7000 ത്തോളം കുട്ടികള്‍.
പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോര്‍ട്ടുകളായതിനാലാണ് മദ്യം വാങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ മാഹിക്ക് സമീപം ഹോട്ട് സ്പോട്ടുകള്‍ ഇല്ല. മാഹിയില്‍ മദ്യഷോപ്പുകള്‍ ഈ ആഴ്ച അവസാനത്തോടെ തുറന്നേക്കും.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ് വാർത്താ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/H0MLR6bShUyIZu6lg1VHzE