മൂവാറ്റുപുഴ: ലോക്ക്ഡൗണില്‍ കുടുങ്ങിയപ്പോള്‍ വീട്ടില്‍ അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി യുവാവ് മുങ്ങിയതായി പരാതി. മൂവാറ്റുപുഴയിലാണ് സംഭവം.
എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്നുകളഞ്ഞത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം മൂന്നാറിലേക്ക് പോകാനാണ് യുവാവ് മൂവാറ്റുപുഴയിലെത്തിയത്. ഒരുവിധത്തില്‍ മൂവാറ്റുപുഴ വരെ എത്തിയെങ്കിലും വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ അവിടെ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന് മൂവാറ്റുപുഴയിലുള്ള തന്റെ ബാല്യകാലസുഹൃത്തിന്റെ നമ്പര്‍ കണ്ടുപിടിച്ച് വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം കാറിലെത്തി സുഹൃത്തിനെ വീട്ടില്‍ കൊണ്ടുപോയി.
ഒന്നര മാസത്തോളം ഇയാള്‍ ആ വീട്ടില്‍ കഴിഞ്ഞു. പിന്നീട് മൂന്നാറിലേക്ക് പോകാന്‍ സാഹചര്യമൊരുങ്ങിയിട്ടും ഇയാള്‍ പോകാന്‍ തയ്യാറായില്ല. ഇതിനിടയില്‍ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു.
ഇയാള്‍ പോകാന്‍ കൂട്ടാത്തതോടെ ഗൃഹനാഥന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ മൂന്നാറിലേക്ക് മടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ മൂവാറ്റുപുഴയിലെത്തി സുഹൃത്തിന്റെ ഭാര്യയേയും രണ്ടു കുട്ടികളേയും കടത്തിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പരാതി.
തെറ്റുകള്‍ തിരുത്തി ഭാര്യ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്നും തന്റെ മക്കളെയെങ്കിലും തിരിച്ചു ലഭിക്കണേയെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഗൃഹനാഥന്റെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB