തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള അധ്യാപിക ലാലി ഗോപകുമാറിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49 വയസുള്ള ഭൂതത്താന്‍ കെട്ട് സ്വദേശിക്കാണ് മാറ്റിവെക്കുന്നത്.
തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്കു ശേഷം ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹെലിപ്പാഡില്‍ 3:55ന് ലാന്‍ഡ് ലാന്‍ഡ് ചെയ്തു. ഒരു മിനിറ്റില്‍ ആംബുലന്‍സിലേയ്ക്ക് മാറ്റിയ ഹൃദയവുമായി ലിസി ആശുപത്രിയിലേയ്ക്ക് വാഹനം പുറപ്പെട്ടു, അഞ്ചു മിനിറ്റെടുത്ത് നാല് മണിക്ക് ലക്ഷ്യസ്ഥാനത്തെത്തി.കാലാവസ്ഥ പോലും അനുകൂലമായിരുന്നു ഹൃദയം തുടിക്കുന്ന യാത്രയ്ക്ക്. ഹൃദയം എത്തി ഒരു മണിക്കൂറിനുള്ളിൽ എറണാകുളത്ത് മഴയും പെയ്തു.
ശസ്ത്രക്രിയ നടക്കുകയാണ്. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്ബനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു.