മുംബൈ: നടൻ ഇർഫാൻ ഖാൻ(53) അന്തരിച്ചു.ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
കൊവിഡ് ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു റിലീസ്. തുടര്‍ന്ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലും നിര്‍മ്മാതാക്കള്‍ ചിത്രം റിലീസ് ചെയ്‍തു. ‘അംഗ്രേസി മീഡിയം’ ഒഴിച്ചുനിര്‍ത്തിയാല്‍ അനാരോഗ്യം കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിനിമാലോകത്തുനിന്നും അകന്നുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഈ ചിത്രത്തിനു ശേഷം പുതിയ സിനിമകളുടെയൊന്നും കരാറില്‍ ഒപ്പിട്ടിട്ടുമില്ല അദ്ദേഹം. ഭാര്യ സുതപ സിക്ദറിനും മക്കള്‍ ബാബിലിനും അയനുമൊപ്പം മുംബൈയിലായിരുന്നു താമസം.
ഏതാനും ദിവസം മുന്‍പാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്‍ഫാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്‍പൂരില്‍ എത്താനായിരുന്നില്ല.
മീര നായരുടെ ‘സലാം ബോംബെ’യിലൂടെ 1988ലാണ് ഇര്‍ഫാന്‍ ഖാന്‍റെ സിനിമാ പ്രവേശം.
ലോക സിനിമയ്ക്ക് ഇന്ത്യ സമ്മാനിച്ച അഭിനയ കരുത്തായിരുന്നു ഇർഫാൻ ഖാൻ. സ്ലംഡോഗ് മില്യണെയർ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകജനതയുടെ ശ്രദ്ധയാകർഷിച്ച അഭിനയ പ്രതിഭ.
നായകനായി മാത്രമല്ല, വില്ലനായും, ഹാസ്യതാരമായുമെല്ലാം വേഷമിട്ട ഇർഫാൻ ഖാൻ തനിക്ക് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് നമുക്ക് കാണിച്ചുതന്നു. ലോകസിനിമയുടെ നെറുകയിലേക്ക് കുതിക്കുന്ന ഇന്ത്യൻ സിനിമാ പരിശ്രമങ്ങളുടെ തുടർച്ചയും നെടുംതൂണുമായിരുന്നു അന്തരിച്ച ഈ പ്രതിഭ.
ബോളിവുഡിൽ വീശിയടിച്ച മാറ്റത്തിന്റെ കാറ്റിൽ ഇർഫാൻ ഖാന് പ്രധാന പങ്കുണ്ട്. പ്രമേയം കൊണ്ട് വിസ്മയിപ്പിച്ച പികു, ഹിന്ദി മീഡിയം, ദി ലഞ്ച്‌ബോക്‌സ് എന്നീ ചിത്രങ്ങൾ ഇർഫാൻ ഖാൻ അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ചിലത് മാത്രം.