ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കടന്നു. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 756 പേര്‍ മരിച്ചു. ഇറ്റലിയില്‍ കോവിഡ് ബാധിച്ചുള്ള മരണം 10,779 ആയി. സ്പെയിനില്‍ 24 മണിക്കൂറിനിടെ 838 പേര്‍ മരിച്ചതായാണ് അധികൃതര്‍ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ സ്പെയിനിലെ കോവിഡ് ബാധിച്ചുള്ള മരണം 6528 ആയി. ഇതുവരെ 78,797 പേര്‍ക്കാണ് സ്‌പെയിനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു.
അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,229 ആയി. ഇന്നലെ മാത്രം 1900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 123,781 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2640 പേരാണ് ഇറാനില്‍ രോഗം ബാധിച്ച് മരിച്ചത്.
ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1025 ആയി. മരണസംഖ്യ 27 ആയി. ഇതുവരെ 96 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തുടനീളം 901 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഞായറാഴ്ച പുതുതായി 22 കേസുകളും കേരളത്തില്‍ 21 കേസുകളുമാണ് സ്ഥിരീകരിച്ചത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline