തെന്നിന്ത്യയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വരലക്ഷ്മി. ഇപ്പോഴിതാ താന്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് വരലക്ഷ്മി സംസാരിച്ചത്. പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പല നിര്‍മാതാക്കളും സിനിമാ വ്യക്തികളും തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്ന് വരലക്ഷ്മി പറഞ്ഞു.
”സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടണം” എന്ന് വരലക്ഷ്മി പറഞ്ഞു. അത്തരം സംഭവങ്ങള്‍ തുറന്നുപറഞ്ഞാല്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് ”അതൊരു തിരഞ്ഞെടുപ്പാണ്. സമാനമായ ഒരു സാഹചര്യമാണ് ഞാന്‍ നേരിട്ടത്, പക്ഷേ ഞാന്‍ അത് തുറന്നുകാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം ഞാന്‍ നേരിട്ടു, ഞാന്‍ നോ പറയാന്‍ പഠിച്ചു.ഒരു താരപുത്രി ആയിരുന്നിട്ടും ഞാന്‍ പല കാര്യങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാല്‍ പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്നു. 25 സിനിമകള്‍ ഞാന്‍ പൂര്‍ത്തിയാക്കി. 25 നിര്‍മ്മാതാക്കള്‍, നല്ല സംവിധായകര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്റെ ജോലി തുടരുകയാണ്. എന്റെ 29-ാമത്തെ സിനിമയില്‍ ഞാന്‍ ഒപ്പിട്ടു. അതിനാല്‍ ഞാന്‍ സന്തോഷവതിയാണ്.”
തീരുമാനത്തിന് വളരെയധികം ധൈര്യം ആവശ്യമാണ്. മാനസികമായി, ഒരു വ്യക്തിക്ക് ആ വഴിയിലൂടെ പോകാന്‍ വളരെ കരുത്ത് വേണം. നിങ്ങള്‍ക്ക് മറ്റൊരു വഴി തിരഞ്ഞെടുക്കാം, അവിടെ നിങ്ങള്‍ക്ക് അത്തരം ഓഫറുകള്‍ നിരസിക്കാനും പിന്നീട് ഒരു നടി ആകാനും കഴിയും,’ വരലക്ഷ്മി വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR