കൊച്ചിയില്‍ ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് യൂബര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങി പോരേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടി അഹാന കൃഷ്ണ കുമാര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അഹാനയും അമ്മ സിന്ധു കൃഷ്ണയും കൊച്ചിയിലെ ഷോപ്പിങ് മാളില്‍ എത്തിയ ശേഷം മടക്കയാത്രയ്ക്ക് വേണ്ടിയാണ് യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. മാന്യതയില്ലാതെ വളരെ മോശമായാണ് ഡ്രൈവര്‍ പെരുമാറിയെന്നും അഹാന വീഡിയോയില്‍ പറയുന്നു.
‘ഷോപ്പിങ് മാളില്‍ എത്തിയ ഞാനും അമ്മയും മടക്കയാത്രയ്ക്കാണ് യൂബര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കാറില്‍ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ തട്ടിക്കേറി.’
ഒടുവില്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. മറ്റൊരു യൂബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കേറാന്‍ നിര്‍ബന്ധിച്ചെന്നും’ അഹാന പറയുന്നു.ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലാണ് അഹാന കൃഷ്ണകുമാര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx