തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന്റെ
നിലയിൽ മാറ്റമില്ല . ഇന്നലെയാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തിൽ ആഴത്തിൽ പാമ്പിന്റെ കൊത്ത് ഏറ്റതാണ് സ്ഥിതി ഗുരുതരാവസ്ഥയിൽ ആക്കിയത്.
അതേ സമയം അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ
ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയില്‍ വഴിപാടുകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍. വാവയുടെ ആരോഗ്യത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികള്‍ നേരുന്നത്.
പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംക്ഷനില്‍ വച്ചായിരുന്നു സംഭവം.ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവയുടെ കൈയില്‍ കടിയേറ്റത്.
കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിക്കുകയായിരുന്നു
ആന്റിവെനം നൽകിവരികയാണെന്നും. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I