ന്യൂഡൽഹി:നിർഭയയിൽ വധശിക്ഷ ജനുവരി 22 രാവിലെ 7 ന് നടപ്പാക്കും. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് വിധി. പട്യാല ഹൗസ് കോടതിയുടേതാണ് വിധി.പ്രതികളുടെ മരണ വാറന്റിലാണ് വിധി.അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റുക.
പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറന്റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
4 പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി പരിഗണിച്ചിരുന്നില്ല.
കോടതികളിൽ വിശ്വാസം ഉണ്ടാക്കുന്ന വിധിയെന്ന് നിർഭയയുടെ ‘അമ്മ.