ന്യൂഡൽഹി: ജവഹർഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച ഉണ്ടായ ഗുണ്ടാ- എബിവിപി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ്. ഐഷി ഘോഷിനും മറ്റ് 19 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്നാണ് കേസ്. ജെഎൻയു അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സെക്യൂരിറ്റി ഗാർഡുകളെ ആക്രമിച്ചെന്നും, ഓൺലൈൻ രജിസ്ര്ടേഷൻ തടസപ്പെടുത്തിയെന്നുമുള്ള പരാതികളുമുണ്ട. ഇതെല്ലാമുൾപ്പെടുത്തിയാണ് 20 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർവകലാശാലയിലെ സബർമതി ആശ്രമത്തിനുള്ളിലടക്കം 50 ലേറെ വരുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാത്തതിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് ഗുരുതര പരിക്കുകളേറ്റവർക്കു നേരെ കേസെടുക്കുന്ന നടപടി ഉണ്ടായത്.
ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനും 19 പേർക്കുമെതിരെ കേസ്
By
January 7, 2020 10:08 am