തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ചരിത്രകാരന്‍ ഇർഫാൻ ഹബീബ് ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ പ്രതികരണം.
സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവര്‍ണറുടെ ട്വീറ്റ്. ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പ്രസംഗിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകും.
ഗവര്‍ണറുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്‌സയെ കുറിച്ച് പറയണണെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എ.ഡി.എസിനേയും തള്ളിമാറ്റി. അവര്‍ പിന്നീട് ഇര്‍ഫാന്‍ ഹിബീബിനെ തടഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.
Inaugural meet of Indian History Congress does not raise controversies. But at 80th session at Kannur university, Shri Irfan Habib raised some points on CAA. But, when Hon’ble Governor addressed these points, Sh.Habib rose from seat to physically stop him, as clear from video pic.twitter.com/mZrlUTpONn
— Kerala Governor (@KeralaGovernor) December 28, 2019
Shri #IrfanHabib tried on stage to disrupt inaugural address questioning Hon’ble Governor’s right to quote #MaulanaAbdulKalamAzad, shouting that he should quote Godse.He pushed Hon’ble Governor’s ADC&SecurityOfficer, who prevented his unseemly gesture #IndianHistoryCongress pic.twitter.com/P7hA2HZQg8
— Kerala Governor (@KeralaGovernor) December 28, 2019
Hon’ble Governor said that he had responded to points raised by previous speakers,as a person duty bound to defend &protect the Constitution.But trying to disrupt speech from stage&audience due to intolerance towards different opinion is undemocratic #IndianHistoryCongress pic.twitter.com/UDCElnui7I
— Kerala Governor (@KeralaGovernor) December 28, 2019