തിരുവനന്തപുരം: ഊരാളുങ്കലിന് പൊലീസ് ഡാറ്റാ ബേസ് തുറന്നുകൊടുത്ത നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ച ഉത്തരവും തടഞ്ഞു. രഹസ്യവിവരങ്ങള്‍ എങ്ങനെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് കോടതി.
പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ നിർമാണത്തിനായാണ് സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്.