കൊച്ചി: ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്ന് നിര്‍മ്മാതാക്കള്‍. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല, താരസംഘടന അമ്മ ഉത്തരവാദിത്തം ഏറ്റെടുക്കണം, ഒരു വിട്ടുവീഴ്ചയ്ക്കും തല്‍ക്കാലം തയ്യാറല്ലയെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
നിർമ്മാതാക്കളെ ഷെയ്ൻ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. എന്നാൽ ഈ പ്രസ്താവനയിൽ ക്ഷമാപണം നടത്തി ഷെയ്ന്‍ സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു. ‘ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ.’–ഷെയ്നിന്റെ വാക്കുകൾ.
നിർമ്മാതാക്കളെ ഷെയ്ൻ മനോരോഗികള്‍ എന്ന് വിളിച്ച പരാമര്‍ശം വിവാദമായതോടെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെ അമ്മയും ഷെയ്നിനെ കൈവിട്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ച ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥ എത്തിയതോടെയാണ് ഷെയ്ന്‍ മാപ്പ് പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. എന്നാൽ ഇതുപോരെന്നും പരസ്യമായി താരം മാപ്പ് പറയണെന്നുമാണ് നിർമ്മാതക്കളുടെ നിലപാട്.