ന്യൂഡൽഹി: ജാമിയ മിലിയ സർവ്വകലാശാലയിലെ അക്രമം സംബന്ധിച്ച കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.പ്രതിഷേധം തുടർന്നാൽ കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്.കുറ്റവാളി ആര്,നിരപരാധി ആര് പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ്.
ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിമനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത് . ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്കാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. പരിക്ക് ഏറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ചികിത്സ ഒരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ജാമിയ മിലിയ സംഘര്‍ഷം സുപ്രീംകോടതിയില്‍ ഉന്നയിച്ചു. രാജ്യത്താകെ, വിശേഷിച്ചു ജാമിയയിൽ വിദ്യാർഥികൾക്ക് എതിരെ പൊലീസ് ക്രൂരമർദനം അഴിച്ചു വിടുന്നു. ഇതിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം. വിദ്യാർഥികൾക്ക് എതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർഥികൾക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഇന്ദിരാ ജയ്‍സിംഗ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലാണ് ഇന്ദിരാ ജയ്‍സിംഗ് ഇക്കാര്യം ഉന്നയിച്ചത്.