ന്യൂഡൽഹി: ശബരിമല യുവതി പ്രവേശത്തിൽ ഉത്തരവ് ഇന്നില്ലെന്ന് ചീഫ് ജസ്റ്റിസ്.വിഷയം വളരെ ഗൗരവമുള്ളതാണ്. സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ്.കേസ് ഏഴ് അംഗ ബഞ്ചിനു വിട്ടതല്ലേയെന്നും ചീഫ് ജസ്റ്റിസ്.ബിന്ദു അമ്മിണി,രഹ്ന ഫാത്തിമ എന്നിവരുടെ ഹര്ജികളിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.ഇവരുടെ ഹർജികൾ ഉടൻ പരിഗണിക്കില്ല. അതേ സമയം ബിന്ദുവിനുള്ള സുരക്ഷ തുടരണമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
വിശാല ബഞ്ച് ഉടൻ രൂപികരിക്കും. അന്തിമ വിധിക്ക് ശേഷം പുനഃപരിശോധന ഹർജികൾ പരിഗണിക്കും.രാജ്യത്തെ നിലവിലെ സ്ഥിതി സ്ഫോടനാത്മകം എന്നും ചീഫ് ജസ്റ്റിസ്.
യുവതി പ്രവേശത്തിനായി കാത്തിരിക്കാൻ കോടതി. യുവതികൾക്ക് പോലീസ് സംരക്ഷണം ഉത്തരവിടില്ലെന്നും കോടതി