വീട്ടമ്മയുടെ പരാതിയിൽ വൈദികനെതിരെ ബലാൽസംഗ കേസ്.
ചേവായൂർ പള്ളി വികാരിയായിരുന്ന ഫാദർ മനോജിനെതിരെയാണ് പീഡന പരാതി
വീട്ടമ്മയുടെ പരാതിയിലാണ് വൈദികനെതിരെ കേസ് എടുത്തിരിക്കുന്നത്.പള്ളി വികാരിയായിരിക്കെ 2017 ഇൽ ബലാൽ സംഗം ചെയ്‌തെന്നാണ് കേസ്ഇന്നലെയാണ് വീട്ടമ്മ പരാതി നൽകിയത്പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികൻ ഇപ്പോൾ ഉപരി പഠനം നടത്തുകയാണ്.
ഇന്നലെ വൈകീട്ടാണ് കോഴിക്കോട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മ ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.
സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയില്‍ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലെന്നാണ് സൂചന. ഇയാള്‍ നിലവില്‍ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപത നേതൃത്വം അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും താമരശേരി രൂപത വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല.