തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 60 മണിക്കുർ പിന്നിടുന്നു. കുഴൽക്കിണറിന് സമീപ സമാന്തര കിണർ കുഴിച്ച് തുരംഗമുണ്ടാക്കി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. സമാന്തര കിണറിൽ പക്ഷേ താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളുടെ സാന്നിധ്യം രക്ഷാ പ്രവർത്തകര്‍ക്ക് വെല്ലുവിളിയാവുകയാണ്. ഇതോടെ സമാന്തര കിണർ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചിരുന്നെങ്കിലും രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കുകയും ചെയ്തു.
#UPDATE Tamil Nadu: Drilling process underway to rescue 2-year-old Sujith Wilson who fell into a 25 ft deep borewell in Nadukattupatti, Tiruchirappalli on 25th October. pic.twitter.com/eUVvb2ANjV
— ANI (@ANI) October 28, 2019
അതിനിടെ, രക്ഷാ പ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കുന്നത് ഉൾപ്പെടെ ചർച്ചചെയ്യാൻ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ യോഗം ചേരുകയാണ്. രക്ഷാ പ്രവർത്തകന് അകത്തേക്ക് പോകാൻ കഴിയുന്ന തരത്തിലാണ് സമാന്തര കിണർ നിർമാണം. എന്നാൽ മണ്ണിന്റെയും പാറയുടെയും സാന്നിധ്യം വെല്ലുവിളയാവുകയാണ്. കഴിഞ്ഞ രാത്രി മുഴുവനും പ്രവർത്തിച്ചിട്ടും 40 അടിയില്‍ നിന്നും പുതിയ റിഗ് മെഷീന് 5 അടി മാത്രം തുരക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ. പാറയുടെ സാന്നിധ്യം ഇല്ലാത്ത സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും രക്ഷാ പ്രവർത്തകർ പരിഗണക്കുന്നുണ്ട്.