കോഴിക്കോട്:ജോളി മൂന്ന് തവണ ഗർഭ ഛിദ്രം നടത്തിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.ഗൈനക്കോളജിസ്റ്റിനെ കാണാൻ താൻ ഒപ്പം പോയിരുന്നെന്നും ഷാജു പറഞ്ഞു.താൻ പുറത്ത് നിൽക്കുകയായിരുന്നു.ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. താനും കൂടെപ്പോകാറുണ്ട്. തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. ജോളി കാട്ടിയത് അപമര്യാദയാണ്. താനുമായുള്ള ഫോട്ടോ വിവാഹത്തിനുള്ള തറക്കല്ലിടലായിരുന്നു. അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള്‍ അന്വേഷിക്കാതിരുന്നത്. ജോളിക്ക് സ്വത്തല്ലാതെ മറ്റുതാല്‍പര്യങ്ങളൊന്നും കാണുന്നില്ലെന്നും ഷാജു പറഞ്ഞു.
ജോളി 3 തവണ ഗർഭഛിദ്രം നടത്തി;ഗൈനക്കോളജിസ്റ്റിനെ കാണാൻ ഒപ്പം പോയിരുന്നെന്നും ഷാജു
By
October 8, 2019 10:09 am