കൊച്ചി:പിറവം വലിയ പള്ളിയിൽ നിന്ന് ഇടവകാംഗങ്ങളായ യാക്കോബായ വിശ്വാസികളെ പുറത്താക്കണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്ന് പള്ളിമുറ്റത്ത് വൈകാരിക നിമിഷങ്ങൾ. തങ്ങളെ പള്ളിയിൽ നിന്ന് ഇറക്കി വിട്ടാൽ പുഴയിലേക്ക് ചാടാൻ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ തയ്യാറായി നിൽക്കുകയാണെന്ന് അകത്തുള്ള സഭാവിശ്വാസികൾ.
അതേസമയം പിറവം പള്ളിയിൽ നിന്ന് ഇറങ്ങില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി. സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തങ്ങൾക്ക് കഴിയില്ലെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.